പഴഞ്ചൊല്‍ നിഘണ്ടു‍

വിക്കിനിഘണ്ടു, ഒരു സ്വതന്ത്ര ബഹുഭാഷാനിഘണ്ടു.

1. തേടിയ വള്ളി കാലില്‍ ചുറ്റി

2. പഴഞ്ചൊല്ലില്‍ പതിരില്ല

3. മിന്നുന്നതെല്ലാം പൊന്നല്ല

4. കാക്ക കുളിച്ചാല്‍ കൊക്കാകുമോ?

5. ഏട്ടിലെ പശു പുല്ലു തിന്നില്ല

6. ഉപ്പോളം വരുമോ ഉപ്പിലിട്ടത്?

7. ഇളമാന്‍ കടവറിയില്ല

8. ഒരുമയുണ്‍‌ടെങ്കില്‍ ഉലക്കമേലും കിടക്കാം

9. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാ‍ര്യം?

10. മുറ്റത്തെ മുല്ലയ്ക്കു മണമില്ല

11. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്‍‌ടാമൊരു സൌരഭ്യം

12. മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും

13. കാറ്റുള്ളിടത്തു തുറ്റണം

14. നനഞ്ഞിടം കുഴിക്കുക

15. ആനവായില്‍ അമ്പഴങ്ങ

16. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടില്ല

17. മൂക്കില്ലാ രാജ്യത്തു മുറിമൂക്കന്‍ രാജാവ്

18. കതിരില്‍ വളം വയ്ക്കുക

19. മരമറിഞ്ഞ് കൊടിയിടണം

20. പൊന്നിന്‍‌കുടത്തിനു പൊട്ടുവേണ്‍‌ട

21. കുന്തം പോയാല്‍ കുടത്തിലും തപ്പണം

22. നെല്ലും മോരും പോലെ

23. മോരും മുതിരയും പോലെ

24. എലിയെപ്പേടിച്ചില്ലം ചുടുക

25. വേലിതന്നെ വിളവു തിന്നുക

26. മോങ്ങാനിരിക്കണ നായുടെ തലയില്‍ തേങ്ങ വീണു

27. ആനപ്പുറത്തിരിക്കുന്നവന്‍‌ നായയെ പേടിക്കണോ?

28. അങ്ങാടിയില്‍ തോറ്റതിനമ്മയോട്

29. ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടം

30. കാക്കക്കും തന്‍‌കുഞ്ഞ് പൊന്‍‌കുഞ്ഞ്

31. തല്ലുകൊള്ളാന്‍ ചെണ്ടയും കാശ് വാങ്ങാന്‍ മാരാരും

32. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍

33. കാട്ടിലെ തടി തേവരുടെ ആന

34. ഐകമത്യം മഹാബലം

35. കുരക്കും പട്ടി കടിക്കില്ല

36. ഓടുന്ന പട്ടിക്കൊരുമുഴം മുന്‍‌പേ

37. പുത്തനച്ചി പുരപ്പുറം തൂക്കും

38. ഇരിക്കും കൊമ്പ് മുറിയ്ക്കരുത്

39. ഒത്തു പിടിച്ചാല്‍ മലയും പോരും

40. ഇരിക്കുന്നതിനു മുമ്പ് കാലു നീട്ടുക

41. തോക്കില്‍ കേറി വെടി വെയ്ക്കുക

42. ഒരു വെടിക്ക് രണ്‍‌ട് പക്ഷി

43. അങ്കവും കാണാം താളിയുമൊടിക്കാം

44. കരയുന്ന കുഞ്ഞിനേ പാലുള്ളൂ

45. തീയില്‍ കുരുത്തത് വെയിലത്തു വാടുമോ?

46. പലതുള്ളി പെരുവെള്ളം

47. കടലില്‍ കായം കലക്കുക

48. പൂച്ചയ്ക്കാരു മണികെട്ടും?

49. ഓന്തോടിയാല്‍ വേലിക്കുത്തോളം

50. കയ്യാലപ്പുറത്തെ തേങ്ങ

51. അണ്ണാറക്കണ്ണനും തന്നാലായത്

52. നിത്യാഭ്യാസി ആനയെ എടുക്കും

53. പയ്യെ തിന്നാല്‍ പനയും തിന്നാം

54. വിത്തു ഗുണം പത്തു ഗുണം

55. കള്ളന് കഞ്ഞി വയ്ക്കുക

56. കള്ളന്‍‌റെ കൈയില്‍‌ താക്കോല്‍ ഏല്‍പ്പിക്കുക

57. കൊഞ്ച് ചാടിയാല്‍ മുട്ടോളം, പിന്നേം ചാടിയാ‍ല്‍ ചട്ടീല്

58. അരമന രഹസ്യം അങ്ങാടിപ്പാട്ട്

59. തീയില്ലാതെ പുകയില്ല

60. ചൊട്ടയിലെ ശീലം ചുടല വരെ

61. പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാല്‍ മുറിയ്ക്കണം

62. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും

63. എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക്

64. എരിതീയില്‍ എണ്ണ് ഒഴിക്കരുത്

65. മഞ്ഞപ്പിത്തം പിടിച്ചവന് കാണുന്നതെല്ലാം മഞ്ഞ

66. അച്ഛന്‍‌ കൊമ്പത്ത് അമ്മ വരമ്പത്ത്

67. വിതച്ചത് കൊയ്യും

68. കൊല്ലം കണ്ടവന് ഇല്ലം വേണ്ട

69. മോല്യാര് നിന്ന് പാത്തിയാ‍ല് കുട്ട്യോള് നടന്ന് പാത്തും

70. വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തോളത്തു വയ്ക്കുക

71. വടി കൊടുത്ത് അടി വാങ്ങുക

72. വാളെടുത്തവന്‍‌ വാളാലേ

73. ഉപ്പ് തിന്നവന്‍‌ വെള്ളം കുടിക്കും

74. മണ്ണും ചാരിനിന്നവന്‍‌ പെണ്ണും കൊണ്ടുപോയി

75. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും

76. തനിയ്ക്ക് താനും പുരയ്ക്ക് തൂണും

77. മല പോലെ വന്നത് എലി പോലെ പോയി

78. താണ നിലത്തേ നീരോടൂ

79. ചങ്ങാതി നന്നായാല്‍‌ കണ്ണാടി വേണ്ട

80. അസൂയക്കും കഷണ്‍‌ടിക്കും മരുന്നില്ല

81. എല്ലു മുറിയെ പണിയെടുത്താല്‍‌ പല്ല് മുറിയെ തിന്നാം

82. സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല് ആപത്ത് കാലത്ത് കാ പത്ത് തിന്നാം

83. പാമ്പും കീരിയും പോലെ

84. ചെണ്ട ചെന്ന് മദ്ദളത്തിനോട്

85. കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറ് വാരിക്കുക

86. മാമ്പൂ കണ്ടും മക്കളെ കണ്ടും മതിക്കരുത്

87. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക

88. കണ്ണടച്ച് പാല് കുടിക്കുക

89. വേവുവോളം കാക്കാമെങ്കില്‍ ആറുവോളം കാക്കാം

90. നിലാവത്തെ കോഴി പൊലെ

91. അല്‍‌പന് അര്‍ത്ഥം കിട്ടിയാല് അര്ദ്ധ‍രാത്രിക്കും കുട പിടിക്കും

92. അണ്ടിയോടടുക്കുമ്പോഴേ മാങ്ങേടെ പുളിയറിയൂ

93. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു

94. കൂനിന്‍‌മേല്‍ കുരു പോലെ

95. വരാനുള്ളത് വഴിയില്‍ തങ്ങില്ല

96. പട പേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തി പട

97. ആരാന്‍‌റമ്മയ്ക്ക് പ്രാന്തെടുത്താല് കാണാന്‍‌ നല്ല രസം

98. നായര് പിടിച്ച പുലിവാല്

99. പ്ന്തീരാണ്ടു കാലം കുഴലിലിട്ടാലും നായേടെ വാല് വളഞ്ഞിരിക്കും

100. ചൂടുവെള്ളത്തില് വീണ പൂച്ച പച്ചവെള്ളം ക്ണ്ടാലും പേടിക്കും

101. പഠിച്ചതേ പാടൂ

102. രോഗി ഇച്ഛിച്ചതും പാല് വൈദ്യന് കല്പിച്ചതും പാല്

103. നാടോടുമ്പോള്‍ നടുവേ ഓടണം

104. ചേരയെ തിന്നുന്ന നാട്ടില് ചെന്നാല്‍‌ നടുക്കണ്‍‍‌ടം തിന്നണം

105. ചട്ടീം കലോം ആകുമ്പൊ തട്ടീം മുട്ടീം ഇരിക്കും

106. ഉരുളയ്ക്കുപ്പേരി

107. ഉണ്‍‌ടോനെ ഊക്കുള്ളൂ

108. ഉണ്ടോന് പാ കിട്ടാഞ്ഞിട്ട്, ഉണ്ണാത്തോന് ഇല കിട്ടാഞ്ഞിട്ട്

109. അമ്മയ്ക്ക് പ്രസവവേദന, മകള്‍ക്ക് വീണ വായന

110. കാള പെറ്റെന്ന് കേള്‍ക്കുമ്പോ കയറെടുക്കുക

111. ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ്

112. പശു ചത്താലും മോരിലെ പുളി പോവില്ല

113. ആട് കിടന്നിടത്ത് പൂട പോലുമില്ല

114. ആട്ടിന്‍‌തോലിട്ട ചെന്നായ്

115. അച്ഛന്‍‍‌റെ കൂടെ പോവുകയും വേണം അമ്മേടെ കൂടെ കിടക്കുകയും വേണം

116. ഇല്ലത്ത് നിന്ന് പുറപ്പെടുകയും ചെയ്തു അമ്മാത്തൊട്ടെത്തീതൂല്ല

117. ഒന്നേ ഉള്ളെങ്കിലും ഉലക്കകൊണ്‍‌ടടിക്കണം

118. പൊന്ന് വെയ്ക്കണ്‍ടിടത്ത് പൂ വയ്ക്കുക

119. വല്ലഭന് പുല്ലും ആയുധം

120. ഉത്തരത്തിലുള്ളത് എടുക്കും വേണം കക്ഷത്തിലുള്ളത് പോവാനും പാടില്ല

121. പൊട്ടക്കിണറ്റിലെ തവളയെപ്പോലെ

122. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും

123. അത്താഴം അത്തിപ്പഴത്തോളം

124. ഉണ്‍‌ടിരിക്കണ നായര്‍‌ക്കൊരു വിളി തോന്നി

125. പന്തം കണ്‍‌ട പെരുച്ചാഴിയെപ്പോലെ

126. അണ്‍‌ടി പോയ അണ്ണാനെപ്പോലെ

127. കുരങ്ങന്‍‌ ചത്ത കുറവനെപ്പോലെ

128. കുറവന്‍ ചത്ത കുറത്തിയെപ്പോലെ

129. ചെകുത്താനും കടലിനുമിടക്ക്

130. കുറുക്കന്‍‌ ചത്താലും കണ്ണ് കോഴിക്കൂട്ടിലാ

131. അധികമായാല്‍‌ അമൃതും വിഷം

132. വീണിടം വിഷ്ണുലോകം

133. വീണിടത്ത് കിടന്നുരുളുക

134. അമ്പിനും വില്ലിനും അടുക്കാതെ

135. പഠാണി കുതിരയെ വിട്ടപോലെ

136. ഒന്നുകില്‍ ആശാന്‍‌റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്

137. ഉണ്ട് കുളിച്ചവനെ കണ്‍ടാല്‍‌ കുളിക്കണം

138. ഉണ്ണിയെ കണ്‍ടാല്‍‌ അറിയാം ഊരിലെ പഞ്ഞം

139. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ത്തന്നെ കഞ്ഞി

140. പണ്‍‌ടത്തെ ശങ്കരന്‍‌ തെങ്ങിന്‍‌മേല്‍ത്തന്നെ (എന്നിട്ടും ശങ്കരന്‍‌ തെങ്ങിന്‍‌മേല്‍ത്തന്നെ)

141. ചുമരുണ്ടെങ്കിലെ ചിത്രമെഴുതാന്‍‌ പറ്റൂ

142. കൊച്ചി കണ്ടവന് അച്ചി വേണ്‍‌ട

143. കണ്ണുള്ളപ്പോ അതിന്‍റെ വിലയറിയില്ല

144. പണമില്ലാത്തവന്‍‌ പിണം

145. പണത്തിനു മീതെ പരുന്തും പറക്കില്ല

146. പാലം കടക്കുവോളം നാരായണാ, പാലം കടന്നാലോ കൂരായണാ

147. അതിസാ‍മര്‍‌ത്ഥ്യക്കാരന് അരി അങ്ങാടിയില്‍‌

148. തൊട്ടതെല്ലാം പൊന്ന്

149. പൊന്‍‌മുട്ടയിടുന്ന താറാവ്

150. വെള്ളത്തില്‍‌ വരച്ച വര പോലെ

151. തമ്മില്‍‌ ഭേദം തൊമ്മന്‍‌

152. അച്ഛന്‍‌ ആനപ്പുറത്ത് കയറിയാല്‍‌ മകന്‍റെ ചന്തിക്ക് തഴമ്പ് വരുമോ?

153. ഒഴുക്കിലെ തോണി

154. പാളയത്തില്‍‌ പട

155. കണ്‍ടാലറിയാത്തവന്‍ കൊണ്ടാലേ അറിയു

156. ചരട് പൊട്ടിയ പട്ടം പോലെ

157. അറുത്ത കൈക്കുപ്പ് തേക്കില്ല

158. പെണ്‍‌ബുദ്ധി പിന്‍‌ബുദ്ധി

159. കാട്ടുവഴിക്കെന്ത് സംക്രാന്തി?

160. എന്നെ കണ്‍‌ടാ കിണ്ണം കട്ടൂന്ന് തോന്ന്വോ?

161. തെങ്ങിനും കവുങ്ങിനും ഒരേ തളപ്പിടരുത്

162. ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണം

163. ആരാന്‍റെ തൊടിയിലെ പുല്ല് കണ്ട് പശുവിനെ വളര്‍ത്തരുത്

164. കുണ്ടിലിരിക്കും കുഞ്ഞന്‍‌ തവളയ്ക്ക് കുന്നിനുമീതെ പറക്കാന്‍‌ മോഹം

165. കരുവാന്‍റെ തൊടിയിലെ മുയലിനെപ്പോലെ

166. കുറുക്കന് ആമയെ കിട്ടിയപോലെ

167. ഇരുമ്പ് കുടിച്ച വെള്ളം പോലെ

168. ഉരുളുന്ന കല്ലില്‍ പായല്‍ പുരളുമോ?

169. ഒന്ന് പിഴച്ചാല്‍‌ മൂന്ന്

170. തോട്ടില് മുങ്ങിയാല്‍‌ കുളത്തില്‍‌ പൊങ്ങും

171. മുഖം മനസ്സിന്‍റെ കണ്ണാടിയാണ്

172. മനസ്സിലുള്ളത് മുഖത്തറിയാം

173. കാ‍ള വാല് പൊക്കുന്നത് കണ്ടാലറീയാം തൂറാനാ പാത്താനാ

174. തൂറാന്‍ കാലത്ത് പറമ്പന്വേഷിക്കുക

175. ഭാര്യാഗൃഹേ പരമസുഖം പത്ത് നാള്‍ കഴിഞ്ഞാല്‍ പട്ടി സമം

178. അഞ്ജനമെന്നത് ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും

179.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം